Durga

the travelogue of life

Tuesday, July 28, 2009

എന്റ്റെ കാലിഡോസ്കോപ്പും യുകെ ഡോക്ടറും.

വിവാഹാലോചന തുടങ്ങിയ കാലം.പത്രപ്പരസ്യം കണ്ടുവന്ന ഒരാലോചന ചേര്‍ത്തലക്കാരനായ ഒരു യു.കെ ഡോക്ടറുടേതായിരുന്നു. ഡോക്ടറെന്നും യു.കെ എന്നും കേട്ടപ്പോള്‍ സ്വാഭാവികമായും ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും പോലെ ദുര്‍ഗ്ഗയുടെ അച്ഛനും മകളുടെ ശോഭനമായ ഭാവി സ്വപ്നം കണ്ടുതുടങ്ങി. ആദ്യം ഒരെതിര്‍പ്പാണു തോന്നിയതെങ്കിലും പിന്നീട് അമ്മയുടേയും അമ്മായിമാരുടേയും അച്ഛമ്മയുടേയും അമ്മാവന്മാരുടേയും മറ്റും നിറ്ബന്ധത്തിനു വഴങ്ങി പെണ്ണുകാണലിനു തയ്യാറായ ദുര്‍ഗ്ഗയുടെ കാലിഡോസ്കോപ്പിലും കുറേ വര്‍ണ്ണശബളിമ തെളിഞ്ഞു.സിനിമയിലും മറ്റും ദൈവപുരുഷന്മാരെപ്പോലെ, ഇളം നിറത്തിലുള്ള ഷര്‍ട്ട് ഒക്കെ ധരിച്ച് നല്ല ഉയരവും മുഖത്ത് ആശ്വാസമേകുന്ന ഒരു പുഞ്ചിരിയും ഒക്കെയായി, വൃത്തിയായി വെട്ടിയൊതുക്കിയ തിളങ്ങുന്ന മുടിയും കൃത്യമായി വൃത്തിയോടെ പരിപാലിക്കുന്ന വെട്ടിനിരത്തിയ നഖങ്ങളും ഒക്കെയായി കാണാറുള്ള സുന്ദരന്മാരായ ഡോക്ടര്‍-നായകന്മാരെപ്പോലെ ഒരു വരനെ ഛായ അറിഞ്ഞു കൂടെങ്കിലും ദുര്‍ഗ്ഗ മനസില്‍ സങ്കല്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പയ്യന് ലീവില്ലെന്നും പകരം ഫോട്ടോയുമായി അച്ഛനമ്മമാരാണു വരുന്നതെന്നും അറിയിപ്പ് കിട്ടി. അതൊരു തരത്തില്‍ ദുര്‍ഗ്ഗയ്ക്ക് സമാധാനമേകി. കണ്ണീക്കണ്ട ചെക്കന്മാരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്ക്കേണ്ടല്ലോ! ഫോട്ടോ ഇഷ്ടപ്പെട്ടാല്‍ മാത്രം മുന്നോട്ടു പോയാല്‍ മതിയല്ലോ.
അങ്ങനെ ആ ഞായറാഴ്ച വന്നെത്തി. ഒരുങ്ങാനൊക്കെ ഇഷ്ടമാണെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഒരു വേഷം കെട്ടലില്‍ താത്പര്യം ഇല്ലാത്തതുകൊണ്ട് ദുര്‍ഗ്ഗ ഒരു ചുരിദാറാണിട്ടത്. ജോലിക്കു പോകുവാന്‍ വേണ്ടി തയ്യാറാകുന്നതുപോലെ മാത്രമേ കണ്ടാല്‍ തോന്നൂ. കോണ്‍ വെന്‍റില്‍ ഒക്കെ പഠിച്ച കാരണം ആഭരണങ്ങള്‍ വാങ്ങലും അണിയലും ഒക്കെ വളരെ കുറവായിരുന്നു. കമ്മല്‍ പോലും ഇടാന്‍ മറക്കാറുള്ള ദുര്‍ഗ്ഗയെ പലപ്പോഴും അതൊക്കെ കൂട്ടുകാരും ബസിലുള്ള ചേച്ചിമാരും ഒക്കെ ഓര്‍മ്മിപ്പിക്കുകയാണ് പതിവ്. രാവിലത്തെ തിരക്കിനിടയില്‍ അമ്മയ്ക്ക് അതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം…ഇനി റ്റാറ്റാ കാണിക്കുന്ന സമയത്തു ഒന്നു ശ്രദ്ധിച്ചാല് തന്നെ അതു പറയാമെന്നു വെച്ചാല്‍ അന്നത്തെ ബസ് കിട്ടില്ല. അതുകൊണ്ട് അമ്മ കണ്ടുവെച്ചിരുന്ന ഒരുപായം എന്റ്റെ ബാഗില്‍ ഒരു കമ്മല്‍ എപ്പോഴും സൂക്ഷിക്കുക എന്നതായിരുന്നു.:-))

ഏതായാലും കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഒരു നീല കാറ് വീടിന്ന്റ്റെ ഗേറ്റിനുമുന്നില്‍ നിര്‍ത്തി. അതില്‍ നിന്ന് സി വി രാമന്‍ പിള്ളയുടെ അരത്തമ്മപ്പിള്ളത്തങ്കച്ചിയെ ഓര്‍മ്മിപ്പിക്കുന്ന, തടിച്ച, സര്‍വ്വാഭരണവിഭൂഷിതയായ ഇരുനിറത്തിലൊരു കഥാപാത്രം ആദ്യം പുറത്തിറങ്ങി! ചിരി എന്നത് അവര്‍ക്കു ജീവിതത്തിലിതേവരെ ഉണ്ടാകാത്ത ഒരു സാധനമാണെന്നു തോന്നി. അവരെ കണ്ടതും ദുര്‍ഗ്ഗയുടെ ശ്വാസം മേല്പ്പോട്ടായി. ഇതാണോ ഭഗവാനേ എന്ന്റ്റെ അമ്മായിയമ്മ!!!?? പിന്നാലെ തോട്ടിയും വടിയുമൊന്നുമിലാത്ത ആനക്കാരനെപ്പോലെ മെലിഞ്ഞു പഞ്ചപുച്ഛ മടക്കി അതീവവിനീതനായി ഇറങ്ങി വന്നത് പയ്യന്ന്റ്റെ അച്ഛനായിരിക്കണം. എനിക്കു പാവം തോന്നി. സാധാരണ അച്ഛന്ന്റ്റെ പ്രായമുള്ള, തലയൊക്കെ കുറച്ച് നരച്ചു തുടങ്ങിയവരെ കണ്ടാല്‍ ദുര്‍ഗ്ഗയ്ക്ക് ഒരു ബഹുമാനം തോന്നാറുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്ന്റ്റെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നിയത് സഹതാപമാണ്.

അച്ഛന്‍ അതിഥികളെ സ്വീകരിച്ച് ഇരുത്തി. ദുര്‍ഗ്ഗ പതുക്കെ പിന്നിലത്തെ മുറിയിലേക്കു വലിഞ്ഞു. വീട്ടിലെ മൂത്ത കുട്ടിയുടെ കല്യാണാലോചന എന്ന നിലയ്ക്ക് എല്ലാ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടം. അവസാനം അച്ഛന്ന്റ്റെ സ്വരം കേട്ടു “ അവളെവിടെ, വിളിക്കൂ..” എന്ന്റ്റെ ചങ്കിടിപ്പ് കൂടി. ഇനി പയ്യന്ന്റ്റെ ഫോട്ടോ ഇഷ്ടപ്പെട്ടാല്‍ തന്നെ ഈ അമ്മയുടെ മോളായിച്ചെല്ലാന്‍ വയ്യെന്ന് എന്ന്റ്റെ മനസ്സുപറഞ്ഞു. എനിക്ക് എന്ന്റ്റെയമ്മയെപ്പോലെ തന്നെ എന്തും തുറന്നു പറയാവുന്ന ഒരമ്മയെ മതി. ഇവര്ടെ വീട്ടില്‍ ചെന്നാല്‍ ഞാനും ഭാവിയില്‍ ഇവരെപ്പോലെ ഒരു കൊച്ചമ്മയായിപ്പോവും. എന്തായാലും അവരുടെ മുന്നില്‍ ചെല്ലുക തന്നെ!
ദുര്‍ഗ്ഗ അവരുടെ മുന്നിലെത്തി. ചായക്കപ്പും കൊണ്ട് തലകുനിച്ചൊന്നുമല്ല. ചായയൊക്കെ അമ്മ കൊണ്ടു കൊടുത്തിരുന്നു. ചിരിച്ചുകൊണ്ട് സാധാരണ അതിഥികളുടെ മുന്നിലേയ്ക്ക് ചെല്ലുന്നതു പോലെ ഞാന്‍ ചെന്നു. അച്ഛനിരിക്കാന്‍ പറഞ്ഞപ്പോള്‍ ഇരുന്നു..:) ഒരു മഹാറാണിയുടേതു പോലുള്ള അവരുടെ ആ ഇരിപ്പും അടുത്ത് ഭര്‍ത്താവിന്ന്റ്റെ കാര്യസ്ഥനെപ്പോലുള്ള ഇരിപ്പും ഒക്കെ കണ്ടപ്പോള് തികട്ടിവന്ന ചിരിയടക്കാന്‍ ദുര്‍ഗ്ഗ പാടുപെട്ടു.പട്ടുസാരിക്കും ആഭരണങ്ങള്‍ക്കും കണ്ണുതട്ടാതിരിക്കാനെന്നോണം വെട്ടുപോത്തിനെപ്പോലെ പിടിച്ചിരിക്കുന്ന മുഖം!
എന്നോടെന്തോ കുശലം ചോദിച്ചു രണ്ടാളും. അതുകഴിഞ്ഞു മകന്ന്റ്റെ ഫോട്ടോ ആയമ്മ ബാഗില്‍ നിന്നും പുറത്തെടുത്തു. എന്ന്റ്റെ ഹൃദയമിടിപ്പ് അവരും ചെലപ്പോള്‍ കേട്ടുകാണണം.  ഫോട്ടോ ഓരോരുത്തരായി കണ്ടു കണ്ടു കൈമാറിക്കൊണ്ടിരുന്നു. ഞാന് ഇങ്ങേ മൂലയ്ക്കല്‍ ആയതിനാല്‍ ഇത്തിരി സമയമെടുക്കും അതെന്ന്റ്റെയടുത്തെത്താന്‍. കാലിഡോസ്കോപ്പില്‍ സുമുഖന്മാരായ പലരും ആ നിമിഷങ്ങളില്‍ മിന്നിമാഞ്ഞു.
അവസാനം ഫോട്ടോ കയ്യിലെത്തി. എല്ലാ മുഖങ്ങളും എന്നിലാണെന്ന് നല്ല ബോധ്യമുള്ളതുകൊണ്ടും അവര്‍ പോയിക്കഴിഞ്ഞാല്‍ എല്ലാവരുടേയും കളിയാക്കലിനു പാത്രമാകാനിടയുള്ളതുകൊണ്ടും മുഖത്ത് ഒരു നിസ്സംഗഭാവം വരുത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാല്‍ ഫോട്ടോ കണ്ടതും എന്ന്റ്റെ തലയിലൂടെ ഒരു കൊള്ളിയാന് പോയി. കറുത്ത് കുറുകി, കഷണ്ടി കയറിത്തുടങ്ങിയ ഒരാള്. മുഖത്തു ആ അമ്മയുടെ അതേ ഭാവം!
:( ഷറ്ട്ടിനോടു മത്സരിച്ച് പുറത്തുചാടുമെന്നു വാശി പിടിക്കുന്ന, ചന്ത്രക്കാറന്റേതു പോലുള്ള കുടവയറ്. എന്ന്റ്റെ കാലിഡൊസ്കോപ്പിനെ ആ ഫോട്ടോ നിഷ്കരുണം തകര്‍ത്തു കളഞ്ഞു. മുഖഭാവം മാറുന്നതു അവര്‍ അറിയാതിരിക്കാന് ഞാന്‍ പാടുപെട്ടു.  എത്രയായാലും ഒരച്ഛനും അമ്മയുമല്ലേ. എത്ര പ്രതീക്ഷകളോടെയായിരിക്കും അവര്‍ ഇത്ര ദൂരം സഞ്ചരിച്ചു വന്നിട്ടുണ്ടാവുക. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്!

ഞാന്‍ പിന്നേയും ചിരിച്ചുകൊണ്ടിരുന്നു അവിടെത്തന്നെ. കുറച്ചു കഴിഞ്ഞ് അവറ് യാത്ര പറഞ്ഞു എഴുന്നേറ്റു. ആ അച്ഛന്‍ എന്റ്റെ അച്ഛമ്മയുടെ നേരെ നോക്കി കൈകൂപ്പി. എന്നാല്‍ ആ സ്ത്രീ തന്ന്റ്റെ പട്ടുസാരിക്കു ചുളിവു തട്ടാതെ നേരെയാക്കുന്ന തിരക്കിലായിരുന്നു.:))
അവരുടെ കാര്‍ പടി കടന്നതും ദുര്‍ഗ്ഗ ഒറ്റക്കരച്ചിലായിരുന്നു. “അയ്യോ എനിക്കിതുവേണ്ടാ……..എനിക്കവരെ പേടിയാ..എനിക്കാ ഫോട്ടോയും ഇഷ്ടായില്ലാ….” അത്രേം നേരം അടക്കിവെച്ചിരുന്നതു മുഴുവന്‍ കണ്ണീരായി പുറത്തുചാടി. ആശ്വസിപ്പിക്കാന്‍ മുറിയിലേയ്ക്കോടി വന്ന അമ്മായിമാരൊക്കെ പറഞ്ഞു.”ചെലപ്പോ നേരിട്ട് കാണുമ്പോള്‍ നല്ലതായിരിക്കും കാണാന്‍. ഫോട്ടോ കണ്ടിട്ടു ഒരു തീരുമാനമെടുക്കണ്ട“ അപ്പോള്‍ ദുര്‍ഗ്ഗയുടെ മനസ്സു പറഞ്ഞു ‘ഫോട്ടോയിലെ ഓം പുരി നേരിട്ട് കാണുമ്പോള്‍ ഷാര്ഊഖ് ഖാനൊന്നുമാവില്ലല്ലോ.’
ചിലര്‍ ഉപദേശിച്ചു “താഴെ അനിയത്തിയും വളര്‍ന്നു വരികയല്ലേ. എല്ലാം തികഞ്ഞ ഒരാലോചന ഒക്കെ വരുന്നത് നോക്കിയിരുന്നാല്‍ അത് ബുദ്ധിമോശമാകും.ഇതിനിപ്പോ എന്താ ഒരു കുഴപ്പം, ഡോക്ടറല്ലേ?അതും വിദേശത്ത്!”
ദുര്‍ഗ്ഗ പക്ഷേ ഒട്ടും സമ്മതിച്ചില്ല. ഇതൊരു ത്യാഗം സഹിക്കേണ്ട സന്ദര്‍ഭമൊന്നുമല്ല. ഇഷ്ടമല്ലെങ്കില്‍ വേണ്ട അത്രതന്നെ. എല്ലാവരുടേയും ഉപദേശം കേട്ടു അനുസരിച്ച് നല്ല കുട്ടിയായി നിന്ന്‍ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തു ഒരു ദുഖകഥാപാത്രമായിത്തീരേണ്ട ആവശ്യമൊന്നുമില്ല. പൈസ മാത്രം മതിയോ ജീവിതത്തില്‍? വിദേശവാസം കുറച്ചെങ്കിലും ഭ്രമിപ്പിച്ചിരുന്നുവെങ്കില്‍, വിദേശത്തയയ്ക്കാന്‍ കടലാസുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന മദ്രാസിലെ കമ്പനി ഉപേക്ഷിച്ച് ഒരിക്കലും ദുര്‍ഗ്ഗ കേരളത്തിലേയ്ക്കു വരില്ലായിരുന്നു. എന്നും തലച്ചോറിന്റ്റേതിനേക്കാള്‍ ഹൃദയത്തിന്ന്റ്റെ ഉപദേശത്തിനാണ് ഈയുള്ളവള്‍ മുന്‍തൂക്കം കൊടുത്തിരുന്നത്. എന്ന്റ്റെ സങ്കടവും മറ്റുള്ളവരുടെ ഉപദേശങ്ങളും ചിലരുടെ മാറിനിന്നുള്ള ചര്‍ച്ചകളും ഒക്കെച്ചേര്‍ന്ന് വീടൊരു പൂരപ്പറമ്പുപോലെ ശബ്ദമുഖരിതമായി.

അവസാനം അതിനൊക്കെ അന്ത്യം കുറിച്ചുകൊണ്ട് അച്ഛന്ന്റ്റെ പ്രഖ്യാപനം-“അവള്‍ക്കിഷ്ടമല്ലെങ്കില്‍ നിര്‍ബന്ധിക്കണ്ടാ..നമുക്കു നല്ല കേസ് വേറെ നോക്കാം..!ആ സ്ത്രീയെ കണ്ടപ്പോള്‍ തന്നെ എനിക്കിഷ്ടപ്പെട്ടിരുന്നില്ല..പെണ്‍ഭരണമുള്ള വീട്ടിലേയ്ക്കു നമുക്കൊരു ബന്ധം വേണ്ട…അവരാ ആഭരണമൊക്കെ ധരിച്ചു വന്നിരിക്കുന്നതുതന്നെ നല്ലൊരുസ്ത്രീധനം ചോദിക്കാനാണ്”.
ഹൊ! ആ നിമിഷത്തില് എനിക്ക് അച്ഛനോട് തോന്നിയ സ്നേഹം!!:)) എന്നാല്‍ അച്ഛന്‍ പറഞ്ഞു നിര്‍ത്തിയില്ല…കോളിംഗ്ബെല്ലിന്റ്റെ ശബ്ദം! പെട്ടെന്നു വീട് നിശ്ശബ്ദമായി. എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ആരാണാവോ?
അച്ഛന്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്നതാ ചിരിച്ചുകൊണ്ട് ചെറിയച്ഛന്‍ മുറിയിലേയ്ക്കോടി വരുന്നു..”ഈശ്വരാ ഇവിടെ പറഞ്ഞതൊക്കെ അവിടെ കേട്ടോ ആവോ..അതാ പയ്യന്റ്റെ അച്ഛന്‍ തിരിച്ചുവന്നിരിക്കുന്നു…ചെരിപ്പെടുക്കാന്‍ മറന്നുപോയത്രേ!!!!” അമ്മയുടെ അനുബന്ധം – “ഇനി അയാള് ഈ വഴി വരുംന്നു തോന്നണില്ലാ..”
അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന ദുര്‍ഗ്ഗയില്‍ നിന്നും പിന്നീടു വന്നത് ഒരു പൊട്ടിച്ചിരിയായിരുന്നു!

Thursday, July 23, 2009

ആനപ്പിണ്ടത്തേയും പേടിക്കണോ?!

അങ്ങനെ ദുറ്ഗ്അ കേരളത്തില് നിന്നും കുറേ ദൂരെയുള്ള ഒരു മരുഭൂമിയില് വന്നുപെട്ടു. ഒരുകാലത്ത് ഭഗവാന് ശ്രീക്രിഷ്ണന് വസിച്ചിരുന്നതിനു വളരെയദുത്തുള്ള ഒരു മരുഭൂമി. വിവാഹം കഴിഞ്ഞ് ഒന്നര വര്ഷത്തിനു ശേഷം ഭര്താവിനൊപ്പം ഒരു ജീവിതം തുടങ്ങുന്നതിന്റ്റെ സന്തോഷത്തിനു മുന്പില് ഈ മരുഭൂമിയൊന്നും ഒന്ന്നുമല്ല. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം വീടും കിട്ടി.ഇനി ഓരോന്നായി വാങ്ങണം.കൂടാതെ പുതിയ സ്ഥലത്ത് ഒരു ജോലിയും കണ്ടുപിടിക്കണം.അല്ലെങ്കില് ഞാനും ഇവിടെയുള്ള നൂറുകണക്കിന് മേലനങ്ങാത്ത പൊങ്ങച്ചസഞ്ചികളില് ഒരാളായി മാറും!:( അവരെയൊക്കെ കാണുമ്പോള് ഏട്ടന് പറയാറുണ്ട് “ ഓഫീസര്മാര്ക്ക് അവര്ടെ റേഷന് കഴിക്കാന് സമയമില്ല..പകരം ഭാര്യമാരാണ് തിന്നു തീറ്ക്കുന്നതെന്നു തോന്നുന്നു..“

അങ്ങനെയിരിക്കേ, ഒരു ദിവസം ഒരു പാറ്ട്ടി-ബ്രിഗേഡിയറ്ക്കും ഭാര്യ് യ്ക്കും യാത്രയയപ്പ്! വൈകുന്നേരം ഏഴര കഴിഞ്ഞപ്പോള് ഉടുത്തൊരുങ്ങി ഓഫീസേഴ്സ് മെസ്സിലെത്തി. ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു. നേരം കുറേ കഴിഞ്ഞു. പരസ്പരാഭിവാദ്യങ്ങള് ഒക്കെ കഴിഞ്ഞു ഞങ്ങള് ഭാര്യമാരൊക്കെ ഒരു വശത്തും ഓഫീസറ്മാരൊക്കെ മറ്റേ വശത്തുമായി ഇരിപ്പുറപ്പിച്ചു. മെസ്സിലെ
തൊപ്പിവച്ച ഭയ്യമാറ് ഓരോ മേംസാബുമാരുടെ മുന്നിലും ഓഫീസറ്മാരുടെ മുന്നിലും ചെന്നു കുനിഞ്ഞു നിന്നു ഇഷ്ടപ്പെട്ട പാനീയം ഏതെന്നു ചോദിച്ചു. എന്റെ മുന്പില് വന്നപ്പോള് ഞാന് പറഞ്ഞു “മാംഗോ ജ്യൂസ്”.

ഈ വക സന്ദറ്ഭങ്ങളില് ജ്യൂസിനോളം സുരക്ഷിതമായി മറ്റൊന്നില്ല. കുറച്ചുനാള് മുന്പ് ദസറയുടെ സമയത്ത് ഒരു പാറ്ട്ടിയില് ദുറ്ഗ്ഗയ്ക്ക് അനുഭവം ഉണ്ട്. തൊപ്പിവച്ച ഭയ്യമാറ് അവരെപ്പോലെ തന്നെ തൊപ്പിവച്ച ഗ്ലാസ്സുകളുമായി ഞങ്ങള് സ്ത്രീകളുടെ മുന്നിലെത്തി. പലരും നീലയും ചുവപ്പുമൊക്കെ ചാടിപ്പിടിച്ചു. ദുറ്ഗ്ഗയുടെ മുന്നിലെത്തിയപ്പോള് പലയിടത്തും വായിച്ചും കേട്ടുമുള്ള പരിചയം കൊണ്ട് അത് മോക്ക്ടെയില് കോക്ക്ടെയില് തുടങ്ങിയ എന്തോ കുഴപ്പം പിടിച്ച ഒരു സാധനമാണെന്ന് തോന്നി…. ദുറ്ഗ്ഗ പറഞ്ഞു.” തോടാ പാനീ പിലാവോ” J

പക്ഷേ ഓഫീസേഴ്സിന്റെ ഇടയില് കുടുങ്ങിപ്പോയിരുന്ന ഭര്ത്താവിന് അവിടെനിന്ന് ഊരിപ്പോരാന് പറ്റാത്തതുകൊണ്ടും അതേ സമയം ദുറ്ഗ്ഗ എന്തെങ്കിലും മണ്ടത്തരം ഒപ്പിക്കുമോ എന്ന പേടി ഉള്ളതുകൊണ്ടും….പെട്ടെന്ന് എന്റ്റെ മൊബൈലിലേയ്ക്ക് ഒരു എസ് എം എസ്-“ആ നീല ഡ്രിങ്ക് കഴിക്കരുത്. ജ്യൂസ് അല്ല, മോക്ക്ടെയില് ആണ്“. J

ഒരു പന്ത്രണ്ടാം ക്ലാസ്സുകാരി പെണ്കുട്ടി-ഒരു കേണലിന്റെ മകളാണ്-നാരങ്ങാത്തൊപ്പി വച്ച നീല പാനീയം ആസ്വദിച്ച് കുടിക്കുന്നു..അടുത്തുള്ളവരോട് പറയുന്നുമുണ്ട്-“ എന്റെ മമ്മി ഇങ്ങനെയുള്ള മിശ്രിതങ്ങള് രാത്രി കുടിക്കാറുണ്ട്. അങ്ങനെ എനിക്കും ശീലമായി..!!” രാത്രി ഞങ്ങളെ പാല് കുടിപ്പിക്കാറുള്ള എന്ടെ അമ്മയില് നിന്നും ആ സ്ത്രീയിലേയ്ക്ക് എന്തൊരന്തരമെന്നു ദുര്ഗ്ഗ അന്നു ഓര്ത്തിരുന്നു!!!

കണ്ടാല് ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യമുള്ള ഒരുത്തി പറഞ്ഞു.” എനിക്ക് വോഡ്ക ജ്യൂസില് കലറ്ത്തി തരൂ”.!!

ഈ വക അനുഭവങ്ങളൊക്കെ ഉള്ളതിനാല് ഒരു മാംഗോ ജ്യൂസും ഓറ്ഡറ് ചെയ്ത് ദുറ്ഗ്ഗ അങ്ങനെ ബ്രിഗേഡിയറേയും ഭാര്യയേയും പ്രതീക്ഷിച്ച് ഇരിപ്പായി. അവസാനം ബാന്റ്റ് മേളത്തിന്റെ അകമ്പടിയോടെ, മലബന്ധം പിടിച്ച പോലത്തെ മുഖഭാവവുമായി രണ്ടാളുമെത്തിച്ചേറ്ന്നു. ആനയില്ലാത്ത ഒരു എഴുന്നെള്ളിപ്പ് തന്നെ!

അത്രയും നേരം പുലിയായിരുന്ന കേണലിന്റെ ഭാര്യ പെട്ടെന്ന് എലിയായി മാറി. ഞങ്ങളൊക്കെ ചുണ്ടെലികളും! എന്നാല് അക്കൂട്ടത്തില് ബ്രിഗേഡിയറിന്റ്റെ ഭാര്യയുടെ തനിസ്വഭാവം മനസ്സിലാക്കാത്തതായി ഞാന് ഒറ്റയൊരുത്തി മാത്രമേയുണ്ടായിരുന്നുള്ളൂ താനും. അവറ് വന്നു ഇരിപ്പുറപ്പിച്ചതാവട്ടെ, എന്റെ നേരെ മുന്പിലും. ഇങ്ങനെയുള്ള അവസരങ്ങളില് ഇത്തരം ഭാഗ്യക്കേടുകള് ദുറ്ഗ്ഗയ്ക്ക് പതിവാണ്. പണ്ട് ഡി. ഈ. ഓ വരുന്ന ദിവസത്തെ സ്കൂള് പോലെയായി പെട്ടെന്ന് മെസ് ഹാള്.:( സാരിയുടുക്കേണ്ടുന്ന അവസരമായിട്ടുകൂടി അവര് ധരിച്ചിരുന്നത് സല്വാറ് കമ്മീസ് ആയിരുന്നു.

ഏകദേശം അന്പത് വയസ്സു കഴിഞ്ഞിട്ടുണ്ടാവും ആ സ്ത്രീക്ക്. വന്നപാടേ അവരെ പാനീയങ്ങള് കൊണ്ട് സല്ക്കരിക്കാന് പാവം ഭയ്യമാറ് നിരയായി വന്നുകൊണ്ടിരുന്നു. അവരാകട്ടെ അതിലേതോ ഒന്നു തെരഞ്ഞെടുത്തതിനു ശേഷം, ഞങ്ങളെ ഓരോരുത്തരെയായി ഒരു കുശുമ്പിയുടെ മുഖത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സ്നേഹം ലവലേശമില്ലാത്ത മുഖങ്ങള് എത്ര ഭംഗിയുള്ലതായാലും ദുറ്ഗ്ഗയ്ക്കു അലര്ജ്ജിയാണ്.ഇവരുടെ പ്രായത്തിലുള്ള ഒരു സ്ത്രീയില് നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത് ഒരു മാതൃസഹജമായ സ്നേഹമുള്ള ചിരിയും മറ്റുമാണ്. കുറച്ചു നേരമായി അവര് ദുര്ഗ്ഗയെ ശ്രദ്ധിക്കുന്നു. അത് സൌന്ദര്യ്യം കൊണ്ടായിരിക്കുമെന്ന വ്യാമോഹമൊന്നുമില്ല, കാരണം അവിടെയുള്ള മറ്റു വെളുമ്പി പരിഷ്കാരി സുന്ദരിമാറ്ക്കിടയില് അവര്ക്കു കണ്ണു തട്ടാതിരിക്കാന് പിടിച്ചിരുത്തിയിരിക്കുന്നതു പോലെയുണ്ടായിരുന്നു അന്നു എന്നെ കണ്ടാല്. ചെലപ്പോ അതുകൊണ്ടാവും അവര് ശ്രദ്ധിച്ചത്. ഇവളെ പുതിയതായി കാണുകയാണല്ലോ എന്നായിരിക്കും ഓര്ത്തിട്ടുണ്ടാവുക. പെട്ടെന്ന് എന്റ്റെ മൊബൈല് ശബ്ദിച്ചു. സാധാരണ പാറ്ട്ടികളില് മൊബൈല് സ്വിച്ച് ഓഫ് ചെയ്യുന്ന പതിവില്ല. കോണ്ഫറന്സ് ഒന്നുമല്ലല്ലോ. ഞാന് അവിടെയിരുന്നു കൊണ്ടുതന്നെ ശബ്ദം താഴ്ത്തി സംസാരിച്ചു. അവരുടെ സ്വഭാവം നന്നായറിയാത്തതു കൊണ്ട് ഞാനവരെ ശ്രദ്ധിച്ചതേയില്ല.

എന്നാല് പിന്നീടറിഞ്ഞു. ആ സ്ത്രീക്കു ദേഷ്യം സഹിച്ചില്ലത്രേ! അവറ്ക്ക് മൊബൈലിന്റെ സ്വരം അലറ്ജ്ജിയാണത്രേ! ഹഹ….അതേതായാലും എനിക്കിഷ്ടപ്പെട്ടു. ഒരു ഓഫീസറിന്റെ ഭാര്യയാണു എന്നോടിത് പിന്നീട് പറഞ്ഞത്-അവരുടെ മുഖം വല്ലാതായത്രേ!! 

ലഘുഭക്ഷണം ഓരോന്നായി ഭയ്യമാറ് കൊണ്ടുവന്നുകൊണ്ടിരുന്നു…..അടുത്തതായി വന്നത് സിസ്ലറ് ആണ്. ആവിപറക്കുന്ന ആ ഭക്ഷണം അന്നത്തെ വിശിഷ്ടാതിഥിക്കു വേണ്ടി പ്രത്യേകം തയ്യാറ് ചെയ്തതായിരുന്നത്രേ!! എന്നാല് ഭയഭക്തിബഹുമാനങ്ങളോടെ സിസ്ലറുമായി വന്ന പയ്യനെ ആ സ്ത്രീ ദുറ്മുഖം കാണിച്ച് ഓടിച്ചു. അവറ്ക്കു ശ്വാസം മുട്ടിയത്രേ!! അയാള്പോയ വഴിയേ പുല്ല് മുളച്ചിട്ടില്ല. പിന്നീട് അയാളേ കണ്ടതുമില്ല.

സിസ്ലറ് തിന്നാന് കൊതിച്ചിരുന്ന ഓഫീസറ്മാരും ഭാര്യമാരും നിരാശരായി, എന്നാല് അന്യോന്യം നോക്കാന് ധൈര്യപ്പെടാതെ ചിരി മുഖത്ത് വരുത്തിക്കൊണ്ടിരുന്നു.

വല്ലവിധേനയും അത്താഴം കഴിച്ചെന്നു വരുത്തി. അവസാനം അന്നത്തെ മധുരപലഹാരം കാരറ്റ് ഹല്വ ആയിരുന്നുവെങ്കിലും ഞങ്ങളാരും അതു ആസ്വദിച്ചില്ല. അവറ് പോകാന് എഴുന്നേറ്റതും മുതലക്കണ്ണീരൊഴുക്കി ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ചുകൊണ്ടു നായ്ക്കുട്ടിയെ വിളിക്കുന്നതു പോലുള്ള ഒരു ശബ്ദം പുറപ്പെടുവിച്ചു. പിന്നീടറിഞ്ഞു….ആറ്മി പൊങ്ങച്ച സഞ്ചികള്ക്കിടയിലെ ചുംബനമാണതെന്ന്!! അവരെ പറഞ്ഞുവിട്ടതിനു ശേഷം ഞങ്ങളെല്ലാവരും രണ്ടാമത് മെസ്സില് കയറി ഹല്വ കാലിയാക്കി!! കേണലിന്റെ ഭാര്യ ഒരു ദീറ്ഘ നിശ്വാസം വിട്ടിട്ടു ഞങ്ങളെ നോക്കിച്ചിരിച്ചു. ആശ്വാസത്തിന്റെ ചിരി.

പിന്നീടറിഞ്ഞു- ആ സ്ത്രീയെ എല്ലാവറ്ക്കും ഭയമായിരുന്നു. അവരുടെ പേരുതന്നെ ലേഡി ഹിറ്റ്ലറ് എന്നായിരുന്നു. ലേഡീസ് മീറ്റുകളില് എല്ലാവരും സാരിയുടുക്കണമെന്നു അവറ്ക്കു നിറ്ബന്ധമാണത്രേ, എന്നാല് അവരാകട്ടെ ചുരിദാറ് ധരിച്ചു വരികയും ചെയ്യും. എനിക്കോറ്മ്മ വന്ന പഴഞ്ചൊല്ല്..”വീട്ടിലെ കാരണവര്ക്കു അടുപ്പിലും…………” കൊച്ചുകുട്ടികളെ അവറ്ക്കു കണ്ടുകൂട, അതുകൊണ്ട് പല അമ്മമാരും മനസില്ലാമനസ്സോടെ ‘തനുവിങ്ങും മനമങ്ങും ആയി ‘ ലേഡീസ് മീറ്റിനു വരുന്നതു ഒരു സ്ഥിരം കാഴ്ചയായിരുന്നത്രേ!

പിന്നീടൊരിക്കല് ഭറ്ത്താവിന്റെ കൂടെ ഒരു സായാഹ്നസവാരിക്കിറങ്ങിയതായിരുന്നു ദുറ്ഗ്ഗ. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.. അരണ്ട വെളിച്ചത്തില് രണ്ടു ര്ഊപങ്ങള് ഞങ്ങളെ കടന്നുപോയി. പെട്ടെന്ന് ഭറ്ത്താവു അബദ്ധം പറ്റിയതുപോലെ എന്തോ മഹാപരാധം ചെയ്തപോലെ ഒന്നു നിന്നു. എന്നിട്ടെന്നോട് “ഹൊ ! നാളെ എനിക്കു കണക്കിനു കിട്ടും. ആ പോയത് ബ്രിഗേഡിയറും ഭാര്യയും ആയിരുന്നു…!!! ആളെ മനസ്സിലാകാഞ്ഞതുകൊണ്ട് അഭിവാദ്യം ഒന്നും ചെയ്തില്ല!!” എന്നാല് “ഓ..പോയി പണിനോക്കട്ടെ” എന്ന മട്ടായിരുന്നു ദുറ്ഗ്ഗയ്ക്ക്. ആ അഹങ്കാരി സ്ത്രീക്കു അങ്ങനെതന്നെ വേണം! അവറ് പോകുകയാണെന്നു കേട്ടപ്പോള് എല്ലാവര്ക്കുമുണ്ടായ സന്തോഷവും ആശ്വാസവും വളരെ പ്രകടമായിരുന്നു..

ഇങ്ങനെ സ്വന്തം ഭര്ത്താവിന്റെ സ്ഥാനം ദുറ്വിനിയോഗം ചെയ്യുന്ന കഥാപാത്രങ്ങളെ മിലിട്ടറി ജീവിതത്തില് ഏറെ കാണാം. കുറേ പേര് മേംസാബ് എന്നു വിളിക്കുമ്പോള് താനെന്തൊക്കെയോ ആണെന്ന ഒരു മിഥ്യാധാരണ വന്നു കൂടുന്നതാവാം കാരണം. വേറൊരു മേംസാബിന്റെ ആവശ്യം ഈയിടെ കേട്ടു- അവരുടെ ചെരിപ്പ് കാണാതായിട്ട് തെരയാനും അവര്ക്കു യൂണിഫോമിട്ട പാവം ജവാന്മാരെ വേണമത്രേ! വേറൊരാള്ക്ക് അവരുടെ സാധനങ്ങള് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു കൊണ്ടുപോകാന് ജവാന്മാരെ വേണം!! ഈ രാജ്യത്ത് തപാലും കൊറിയറും ഒക്കെ ഉള്ളത് വെറുതെ! പാവം ഭയ്യമാരുടെ(ജവാന്മാര്) ഒരു ഗതികേട്: ആനയെ മാത്രമല്ല, ആനപ്പിണ്ടത്തിനേയും പേടിക്കേണ്ട അവസ്ഥ!

വാല്ക്കഷണം: ഒരിക്കല് ഞങ്ങളുടെ സഹായക് ഭയ്യ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു-“ആറ്മിയില് ഈ യൂണിഫോമിന്റെ ഭംഗി പുറത്തുനിന്നു കണ്ടിട്ടു വരുന്നതാണ് എല്ലാവരും മേംസാബ്” അതു കേട്ടിട്ടു എനിക്കു വിഷമം തോന്നി. രാജ്യരക്ഷയ്ക്ക് വേണ്ടി സുഖങ്ങ\ള് ത്യജിച്ചു വരുന്ന പാവം ജവാന്മാര് ഇങ്ങനെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനു ഒരു പരിധിവരെ കാരണം ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇത്തരം മനോഭാവങ്ങളല്ലേ!!?