Durga

the travelogue of life

Thursday, June 30, 2011

കച്ചും ഞാനും - ഭാഗം രണ്ട്

പുതിയ വീട്ടില്‍ താമസം തുടങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ...ഒരു ദിവസം രാവിലെ കോളിംഗ് ബെല്‍ സബ്ദിച്ചു. ....വാതില്‍ തുറന്ന ഞാന്‍ കണ്ടത് വെളുക്കെ ചിരിക്കുന്ന രണ്ട്ട് സ്ത്രീ കഥാപാത്രങ്ങളെയാണ്. ഒന്ന് മെലിഞ്ഞുണങ്ങി യെങ്കിലും ഐ ശ്വ ര്യം ഉള്ള ഒരു സ്ത്രീയായിരുന്നു. പേര് ലക്ഷ്മി. കൂടെയുള്ള സ്ത്രീ നന്നേ തടിച്ചു കുമ്പളങ്ങ പോലത്തെ മുഖവും മത്തങ്ങാ പോലത്തെ ശരീരവും ഉള്ളവള്‍ ആയിരുന്നു . പേര് സുനിത. രണ്ടാളും ഗുജറാത്തി രാജസ്ഥാനി രീതിയില്‍ സാരി ഉടുത്തിരിക്കുന്നു. എന്നോട് ചോദിച്ചു : "മേമ്സാബ് ബര്ത്തന്‍ സാഫ് കര്നെ കെ ലിയെ മദദ് കരൂന്‍"(പാത്രം കഴുകാന്‍ സഹായിക്കട്ടെ എന്ന് ) ഞാന്‍ പറഞ്ഞു" അതിന്റെ ആവശ്യം ഇല്ലെന്നു തോന്നുന്നു. സാബ് വന്നിട്ട് ചോദിച്ചിട്ട് പറയാം" എന്ന്.


ജോലിക്കാരെ വെക്കുമ്പോള്‍ എപ്പോഴും നമ്മള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഒരു ബാധ്യതയായി മാറും. എന്റെ വീട്ടില്‍ അമ്മ സ്വയം പണികള്‍ എടുക്കുന്നത് കണ്ടു വളര്‍ന്ന എനിക്ക് ജോലികരെ വെക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നില്ല.. ഞങ്ങള്‍ രണ്ടാള്‍ അല്ലെയുള്ളൂ. എനിക്ക് തന്നെ ചെയ്യാവുന്നതേ ഉള്ളൂ..അതുമല്ല സഫായിവാല വന്നു വീടൊക്കെ വൃത്തിയാക്കി തരും. പിന്നെ ജോലിക്ക് പോകുമ്പോള്‍ അതനുസരിച്ച് പ്ലാന്‍ ചെയ്‌താല്‍ പണികളൊന്നും ഒരു ബാധ്യത അല്ല.... അതുമല്ല സ്വതവേ ഒരു മടിച്ചിയായ ഞാന്‍ ആര്‍മിജീവിതത്തിലെ സൌകര്യങ്ങളെ ഒരുപാടങ്ങ്‌ ആശ്രയിച്ചാല്‍ അനങ്ങക്കള്ളി ആയിപ്പോകും... പുറത്തു വന്നാലും ജീവിക്കണ്ടെ..? പക്ഷേ ഭാര്യയോടുള്ള സ്നേഹകൂടുതല്‍ കൊണ്ട്ട് എന്ടെ ഭര്‍ത്താവു പറഞ്ഞു " ആരെങ്കിലും ഒരാള്‍ സഹായിക്കാന്‍ ഉള്ളത് നല്ലതല്ലേ..നീ അവരോട് നാളെ മുതല്‍ വരാന്‍ പറയ്‌ " അങ്ങനെ സുനിത എന്റെ ജോലിക്കാരിയായി. ...ജോലിക്കാരി എന്നതിലുപരി എനിക്ക് മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഒരാളായല്ലോ..രാവിലേം വൈകീട്ടും പത്തു മിനിറ്റ് എങ്കില്‍ പത്തു മിനിറ്റ്. എനിക്ക് മനുഷ്യരെ കാണാതെ ടി വി യും കണ്ടു ഇങ്ങ്ങ്ങനെ ഇരിക്കണത് ആലോചിക്കാനേ പറ്റില്ല....അങ്ങനെ ഭയ്യമാരെയും ജോലിക്കാരികളെയും ഒക്കെ നിലക്ക് നിര്‍ത്തിയിരുന്ന ആര്‍മി ഭാര്യമാര്‍ക്ക് ഒരു അപവാദമായി ദുര്ഗ അവരെയൊക്കെ കൂട്ടുകാരെപ്പോലെ കരുതിപ്പോന്നു...(ഈ മേമ്സാബ് ഒരു പൊട്ടിക്കാളി ആണെന്നോ മണ്ടി ആണെന്നോ ഒക്കെ അവര്‍ മാറി നിന്ന് പറഞ്ഞാലും വേണ്ടില്ല ..നമുക്ക് നമ്മുടെ മനസിന്റെ ഒരു സന്തോഷമാണ് വലുത് ..പണ്ടാരാണ്ട് പറഞ്ഞ പോലെ ഏതു ദേശത്ത് പോയി താമസിച്ചാലും ഗ്രാമീണതയുടെ സന്തോഷവും ആര്‍ജ്ജവവും മനസ്സില്‍ നിന്നും പോകരുത്...ഇപ്പോഴത്തെ കാലത്തേ എല്ലാവരുടെയും വിചാരം സഹജീവികലോട് സ്നേഹം പുറത്തു കാണിച്ചാല്‍ ബുദ്ധിയില്ല എന്ന ഇമേജ് വരും എന്നാണ് ) പ്രാതലില്‍ ബാക്കി വരുന്നത് എന്നും സുനിതക്ക് കൊടുക്കുമായിരുന്നു..പാവം ചിലപ്പോള്‍ ഒന്നും കഴിക്കാതെ ആയിരിക്കും വരുന്നത്.... ചിലപ്പോള്‍ പിള്ളേര്‍ക്ക് കൊടുക്കാന്‍ പൊതിക്കെട്ടുകളും കൊടുത്തു പോന്നു....ഓഫീസര്‍ റേഷന്‍ ആവശ്യം ഉള്ളത് എടുത്തു വെച്ചിട്ട് ബാക്കി സുനിതക്ക് കൊടുത്തയക്കുമായിരുന്നു.....

ഭുജിലെ കാലാവസ്ഥ ഒരു പ്രത്യേകതരത്തില്‍ ഉള്ളതായിരുന്നു..രാവിലെ എട്ടു മണി കഴിഞ്ഞാല്‍ നല്ല ചൂട്..പുറത്തു ഇറങ്ങാനേ പറ്റില്ല...എന്നാല്‍ വൈകിട്ട് ആറു മണി കഴിഞ്ഞാല്‍ സുഖശീതളമായ കാറ്റും.....ഗര്‍ഭകാലത്ത് നന്നായി പണിയെടുക്കണമെന്ന് അമ്മൂമ്മയും അമ്മയുമൊക്കെ പറഞ്ഞു തന്നിട്ടുള്ളതിനാല്‍ ദുര്‍ഗ്ഗ അസ്വസ്ഥതകള്‍ മറന്നു വീട്ടുജോലികളും ഓഫീസ് ജോലികളും ലേഡീസ് മീറ്റുകളും പാര്‍ട്ടികളും ഒക്കെയായി ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേ അച്ഛന്റെ ഫോണ്‍" ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട്..നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വിഷുക്കൈനീട്ടം തരണം"...അച്ഛന്‍ മുംബൈ യില്‍ ആയതിനാല്‍ ഭുജിലെയ്ക്ക് വരാന്‍ ഒരു രാത്രിയേ എടുക്കുള്ളൂ.. വിഷുവിനു സ്വാദ് ഒന്നും അത്ര പോരെങ്കിലും ചെറിയൊരു സദ്യ ഞാന്‍ ഉണ്ടാക്കിയിരുന്നു ...അതില്‍ അച്ഛന്റെ ഇഷ്ടവിഭവമായ കാളന്‍ ഞാന്‍ ഒരു ചെറിയ പാത്രത്തില്‍ ഫ്രിഡ്ജില്‍ എടുത്തു വെച്ചു...അച്ഛന്‍ വരാന്‍ ദിവസങ്ങളെടുക്കും ..കേടാകാതെ ഇരിക്കണമല്ലോ....

അച്ഛനെത്തി....രാത്രി ഞങ്ങള്‍ പുറത്തുപോയി ആഹാരം കഴിച്ചു....രാവിലെ ഞാന്‍ അച്ഛന് ഇടിയപ്പവും സ്റ്റുവും ഉണ്ടാക്കി കൊടുത്തു. ഉച്ചയ്ക്ക് ട്രെയിനില്‍ വെച്ചു ഉണ്ണാന്‍ പൊതിച്ചോറും തയ്യാറാക്കി കൊടുത്തു. ...ട്രെയിന്റെ സമയം ആകാറായി ..അച്ഛനും മണിയേട്ടനും റെഡിയായിക്കഴിഞ്ഞു. ക്ഷീണം കാരണം സ്റ്റേഷന്‍-ലേയ്ക്ക് ഇല്ലെന്നു പറഞ്ഞു ഇരുന്ന ദുര്‍ഗ്ഗയ്ക്ക് പെട്ടെന്ന് ഒരു സങ്കടം ...ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ അച്ഛനോട് സംസാരിക്കാന്‍ സമയം കിട്ടിയില്ല...ശ്ശോ...ഇനി സമയവും ഇല്ലല്ലോ...പെട്ടെന്ന് വേഷം മാറ്റി ദുര്‍ഗ്ഗയും പുറപ്പെട്ടു......ഈ അവസ്ഥയില്‍ നീ അധികം യാത്ര ചെയ്യേണ്ട എന്ന് അച്ഛനും ഭര്‍ത്താവും ഒരേ സ്വരത്തില്‍ പറഞ്ഞു എങ്കിലും ദുര്‍ഗ്ഗ കൂട്ടാക്കിയില്ല...പ്രിയപ്പെട്ടവരോട് കൂടെയുള്ള സന്തോഷകരമായ നിമിഷങ്ങള്‍ നമ്മള്‍ കുറച്ചു ബുദ്ധിമുട്ടിയാലും പാഴാക്കി കളയരുത്..



അച്ഛനെ യാത്രയാക്കി തിരിച്ചു വരുന്ന വഴി....പൊരിഞ്ഞ വെയില്‍ ....കാര്‍ സെര്‍വിസിംഗ് നു കൊടുക്കുന്നതിനെപ്പറ്റി ചോദിയ്ക്കാന്‍ വേറൊരു വഴിയാണ് ഞങ്ങള്‍ തിരിച്ചു പോയത്...കുണ്ടും കുഴിയും നിറഞ്ഞ വഴി...കാര്‍ ഓരോ കുഴിയില്‍ ചാടുമ്പോഴും ദുര്‍ഗ്ഗയുടെ ഹൃദയം പടപട മിടിച്ചു കൊണ്ടിരുന്നു....ഈ കുലുക്കത്തില്‍ വല്ലതും സംഭവിച്ചാല്‍... ഈശ്വരാ...മണിയേട്ടന്‍ എനിക്കൊരു ജ്യൂസ്‌ മേടിച്ചു തന്നു ..എന്നിട്ടും ക്ഷീണം മാറുന്നില്ല...എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതി എന്നായി.... വീട്ടില്‍ അതിയതും കുറെ വെള്ളം എടുത്തു കുടിച്ചു..എന്നിട്ടും ആ കുലുക്കവും വെയിലും ഉണ്ടാക്കിയ ക്ഷീണത്തിന് ഒരു കുറവുമില്ല...പോയി കിടന്നു കുറേ നേരം .....പിറ്റേന്ന് ഉറക്കമുണര്‍ന്ന ദുര്‍ഗ്ഗ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....കിടക്കയില്‍ രക്തം!!! തലേന്നത്തെ യാത്രയില്‍ എന്തെക്കിലും സംഭവിച്ചോ ഈശ്വരാ...!! എന്റെ കരച്ചില്‍ കേട്ട് ഓടി വന്ന മണിയേട്ടന്‍ പി ടി ഒക്കെ ക്യാന്‍സല്‍ ചെയ്തു വേഗം കാര്‍ എടുത്തു ....ഡോക്ടര്‍ടെ അടുത്തേയ്ക്ക്.. !! ഡോക്ടര്‍ നിര്‍മല 'ഓം ഹോസ്പിടല്‍' എന്ന പേരില്‍ നടത്തുന്ന ഒരു ക്ലിനിക്‌ ഉണ്ട്ട് ...ആര്‍മി സ്റ്റേഷന്‍-ഇല്‍ ഗൈനക്കോലജിസ്റ്റ് ഇല്ലാത്തതിനാല്‍ കുറച്ചെങ്കിലും നല്ലതെന്ന് തോന്നിയ ഓം ഹോസ്പിടലിനെ ആശ്രയിച്ചു എന്നേയുള്ളു...ഡോക്ടറെ കാണാന്‍ പുറത്തു കാത്തിരിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു..." പ്രസവം വരെ മുടങ്ങാതെ വിഷ്ണുസഹസ്രനാമം ചൊല്ലിക്കൊള്ളാം ഭഗവാനെ.." ( ഗര്‍ഭിണി ആണെന്ന് അറിഞ്ഞ ഞാന്‍ ആദ്യം ചെയ്തത് ചെറിയച്ചനോട് പറഞ്ഞു ഒരു ഭാഗവതം വരുത്തിക്കുകയാണ്.... അത് എന്നും വായിക്കുന്നത് പ്രഹ്ലാദനെ പ്പോലെ ഭക്തിയുള്ള ഒരു കുഞ്ഞിനെ തരുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു...സന്താനഗോപാലം ചൊല്ലി നൂറ്റി എട്ടു ദിവസം മുഴുമിപ്പിച്ചപ്പോള്‍ ആണ് അമ്മയാകാന്‍ പോകുന്നു എന്ന വിശേഷം അറിഞ്ഞത് എന്നത് എന്റെ ജീവിതത്തിലെ ഒരു അത്ഭുതമാണ് )...

ഡോക്ടറെ കണ്ടു കഴിഞ്ഞപ്പോള്‍ എന്നോട് രണ്ട്ട് മൂന്നു മാസത്തെ പരിപൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടു....

പുറത്തിറങ്ങിയ എന്നോട് ആശുപത്രി വാതില്‍ക്കല്‍ നില്ക്കാന്‍ പറഞ്ഞു കാര്‍ എടുക്കാന്‍ പോയി തിരിച്ചു വന്ന മണിയേട്ടന്‍ കണ്ടത് ബോധം കേട്ട് കിടക്കുന്ന ദുര്‍ഗ്ഗയെ ആണ് ...ഒരു ഗുജറാത്തി സ്ത്രീ താങ്ങി പിടിച്ചത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ.....പിന്നെ ഒരു കരിക്കൊക്കെ കുടിച്ചു അവിടെ നിന്നും പോന്നു...

വീട്ടിലെത്തിയ ദുര്‍ഗ്ഗയ്ക്ക് അമ്മയെ കാണാന്‍ തോന്നി...അമ്മ വിവരമറിഞ്ഞ് വരുന്നുണ്ട്. പക്ഷേ മൂന്നു ദിവസം കഴിഞ്ഞാണ് ഫ്ലൈറ്റ് ..



ആ മൂന്നു ദിവസവും മണിയേട്ടന്‍ ഓഫീസില്‍ പോകുന്ന സമയത്തൊക്കെ സുനിതയും ലക്ഷ്മിയുമാണ് ജ്യൂസ്‌ ഉണ്ടാക്കി തരാനൊക്കെ വന്നിരുന്നത്.....അവരുടെ സ്നേഹത്തോടെയുള്ള സംസാരവും മറ്റും എന്റെ ആവലാതികള്‍ തെല്ലൊന്നു കുറച്ചു.. ആ ദിവസങ്ങളില്‍ ഒക്കെ മെസ്സില്‍ നിന്നും ഭക്ഷണം വന്നുകൊണ്ടിരുന്നു....

മൂന്നു ദിവസം കഴിഞ്ഞു വനങ് അമ്മയെ ഓടിച്ചെന്നു ദുര്‍ഗ്ഗ കെട്ടിപ്പിടിച്ചു...ആശ്വാസവും കുളിര്‍മയും ഒക്കെ തോന്നി ആ അവസ്ഥയില്‍ അമ്മയെ കണ്ടപ്പോള്‍ ....ആകെ കോലം കെട്ട, ഏഴു കിലോ യോളം ഭാരം കുറഞ്ഞ ദുര്‍ഗയെ കണ്ടപ്പോള്‍ അമ്മയ്ക്കും വിഷമമായി....


പിന്നീടുള്ള ഒന്നര മാസം അമ്മയുടെ സംരക്ഷണത്തില്‍ ആശ്വാസത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു. ....
(തുടരും)


Monday, June 27, 2011

കച്ചും ഞാനും -1

നേരം വെളുത്തു വരുന്നതേയുളളൂ.


. തീവണ്ടി ഏതോ ശബ്ദത്തോടെ എലിമാളങ്ങള്‍്ക്കിടയിലൂടെ പോകുന്ന ഒരു പ്രതീതി. മണലിന്ടെ നിറമുള്ള മൊട്ടക്കുന്നുകള്‍ ചുറ്റിനും ....നിശ്ശബ്ദമായ നിഗൂഢത!! ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങ്ങ്ങള്‍ പതിയിരിക്കുന്ന സ്ഥലം . .അതാണ്‌ ഭുജിന്റെ മുഖമുദ്ര . . ജിപ്സി കാത്തു കിടക്കുന്നുണ്ടായിരുന്നു ....ഭയ്യമാര്‍ ചായയുമായി വന്നു. അത് കുടിച്ചതിനു ശേഷം യുനിടിലെയ്ക്ക്. ആര്‍മി സ്റ്റേഷന്‍ വളരെ വലുതായിരുന്നു. ആ മരുഭുമിയില്‍ ഒരു പച്ചത്തുരുത്ത് ഉണ്ടാക്കാനുള്ള ശ്രമം പോലെ അവിടവിടെയായി കൊച്ചു കൊച്ചു ചെടികള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. അതൊക്കെ വളര്‍ന്നു വലുതാകുന്നതിനു മുന്‍പേ ഞങ്ങള്ക്കിവിടെ നിന്നും പോകേണ്ടി വരുമെന്ന് മനസ് പറഞ്ഞ്ഞു. അല്ലെങ്കിലും ആര്മിക്കാര്‍ക്ക് ഒരു സ്ഥലത്തിനോടും പ്രത്യേക മമത തോന്നിയിട്ട് കാര്യമില്ല.



അങ്ങ്ങ്ങനെ ഞങ്ങള്‍ ഒന്നാം നിലയിലുള്ള ഗസ്റ്റ് രുമിലെത്തി. രണ്ടുമുriകള്‍ മാത്രമുള്ള അതിഥിമന്ദിരങ്ങള്‍ . ഞങ്ങളുടെ തൊട്ടടുത്ത് താമസിച്ചിരുന്നത് മഹാരാഷ്ട്രക്കാരനായ ഒരു അവിവാഹിതനായിരുന്നു...ലഫ്ടനന്റ്റ് അഭിലാഷ്.... താഴെയുള്ളത് ഒരു ഉത്തരാന്ച്ചല്‍കരനായ ഒഫിസരാന്. മേജര്‍ സുനില്‍. ഭാര്യയേയും കുട്ടിയേയും ഒരു മാസത്തിനു ശേഷമേ അയാള്‍ കൊന്ടുവരുന്നുല്ലൂ..താമസസൗകര്യം sariയായിട്ടു വേണമത്രേ..ഒരു മാസം കഴിഞ്ഞ്ഞ്ഞിട്ടെ വിട് കിട്ടുകയുല്ലൂ...അത് വരെ ee ഗസ്റ്റ് റുമില്‍ ഒതുങ്ങിക്കൂടണം.





മകനും മരുമകളും പുതിയ ജിവിതം തുടങ്ങ്ങ്ങാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ അമ്മായിയമ്മ മേടിച്ച്ചു തന്ന കൊച്ച്ച്ചു നിലവിളക്കും, തളികയും, കിണ്ടിയുമെല്ലമ് ഞാങ്ങ്ങ്ങള്‍ ഒരു ഗോദ്രെജ് അലമാരിയുടെ മുകളില്‍ പ്രതിഷ്ടിച്ച്ചു. ചോttaനികര അമ്മയുടെ ഒരു കൊച്ച്ച്ചു ഫോട്ടോയും അതിനു പിന്നിലായി വെച്ച്ച്ചു. ബാക്കി പെട്ടികളൊക്കെ വിട് കിട്ടിയിട്t തുറക്കാം.

രാവിലത്തെ ചായ മുതല്‍ രാത്രി ഭക്ഷണം വരെ സമയാസമയം സഹായക് ഭയ്യ മെസ്സില്‍ നിന്നും കൊണ്ടു വന്നുകൊണ്ടിരുന്നു.... മേലനങ്ങാതെ അങ്ങ്ങ്ങനെ മെസ്സിലെ ഭയ്യമാരുറെ കൈപ്പുണ്യം ഭക്ഷനപ്രിയരായ ഞാങ്ങ്ങ്ങള്‍ രണ്ടാളും എന്നും ആസ്വദിച്ചു പോന്നു. രാവിലെ വിസ്തരിച്ച്ചുള്ള ഭക്ഷണം താഴത്തെ നിലയിലെ മേജര്‍ സുനില്‍ അനുവദിക്കാറില്ല..പ്ലെടിനു മുന്നില്‍ ഇരിക്കുംപോലവും അയാളുടെ വിളി.."ജല്‍ദി ആജാ...ദേര്‍ ഹോ ഗയി...ഗാടി ആഗയി" പിന്നിടരിഞ്ഞ്ഞ്ഞു അയാള്‍ക് രാവിലെ ഭക്ഷണം കഴിക്കുന്ന പതിവില്ലെന്നും, ഉച്ചയ്ക്ക് രണ്ട്ട് മണിക്ക് ഓഫിസില്‍ നിന്നും വരുന്നത് വരെ വായുഭക്ഷനമാനെന്നും ..




മണിയേട്ടന്‍ ഓഫിസില്‍ പോയിക്കഴിഞ്ഞ്ഞ്ഞാല്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ ഭുജിലെ ജോലിസാധ്യതകള്‍ തിരയുകയായി..ഉയര്‍ന്ന സമ്പളം ലഭിച്ച്ചു കൊണ്ടിരുന്ന ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനിയര്‍ ജോലി രാജിവെച്ചു പോന്നത് ഭര്‍ത്താവിന്റെ കുറെ താമസിക്കാന്‍ അവസരം കിട്ടിയത് കൊണ്ട്ട് മാത്രമാണ്. എന്നാല്‍ വെറുതെയിരിക്കാന്‍ വയ്യ.

കച്ച് നിറയെ എന്‍ ജി ഓ കളാണ്. ഭുമികുലുക്കത്ത്തിനു ശേഷം അവിടത്തെ ജനതയുടെ ക്ഷേമത്തിനായി കൂണ് പോലെ പൊങ്ങ്ങ്ങിയവയാനു ivayellaam. പലതിന്റെയും തുച്cha വേതനം എന്നെ അത്ര ഉത്സാഹപ്പെടുത്ത്തിയില്ല..

അങ്ങ്ങ്ങനെയിരിക്കെ, മരുഭുമിയിലെ സസ്യജാലതെക്കുരിച്ച്ചും മറ്റും ഗവേഷണം നടത്തുന്ന ഒരു സ്ഥാപനം എന്നെ റിസര്ച്ച് ഫെല്ലോ ആക്കി നിയമിച്ച്ചു. അതിന്റെ തമിഴ്നാട്ടുകാരനായ ഡയരക്ടര്‍ എന്നോടു പറഞ്ഞത് അതിവേഗത്തില്‍ പി എച്ച് ഡി എടുക്കാന്‍ പറ്റിയ ഒരു മേഖലയാണ് ആഗോളതാപനം എന്നാണ്. ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന മേഖല ആയതിനാല്‍ എനിക്കും നന്നേ ബോധിച്ച്ചു. ഒരു മാസം കഴിഞ്ഞ്ഞ്ഞു ജോലിക്ക് ചേരാമെന്ന് പറയുകയും ചെയ്തു..അപ്പോഴേയ്ക്കും വീടൊക്കെ കിട്ടി താമസവും ഭക്ഷണവുമൊക്കെ Saരിയാകുകയും ചെയ്യും.



എന്നും പാര്‍ട്ടി മാത്രം ഉള്ള ആര്‍മി ജീവിതത്തില്‍, വ്യത്യസ്തമായ ഒരു കാഴ്ച്ചപാടോടെ ജീവിക്കാന്‍ ആ ജോലി കുറച്ചൊന്നുമല്ല എന്നെ സഹായിച്ച്ചത്. ഏതാണ്ടഉ എല്ലാ ദിവസവും ലേഡീസ് മീറ്റ്‌, ഫാമിലി വെല്‍ഫെയര്‍, പാര്‍ടി , സോഷിഅല്‍ ഈവനിംഗ് എന്നിങ്ങ്ങ്ങനെ ഓരോന്നും പറഞ്ഞ്ഞു ഒത്തുചേരല്‍ ഉണ്ടാകും....ആ പൊങ്ങ്ങ്ങച്ച്ച്ച സഞ്ചികല്‍ക്കിടയില് മുങ്ങിപ്പോവാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞ്ഞ്ഞത് ഒരു ഭാഗ്യമായിരുന്നു..

ഭുജിലെത്തിയിട്റ്റ് ഏതാണ്റ്റ് മൂന്നു ആഴ്ചച്ച കഴിഞ്ഞ്ഞ്ഞു കാണും..മണിയേട്ടന് രാജസ്ഥാനിലെയ്ക്ക് പോകേണ്ടിവന്നു...ഒരാഴ്ച്ച്ചതെയ്ക്ക്...തൊട്ടടുത്തുള്ള ഒഫിസര്മാരെല്ലാം പോയതിനാല്‍ ആ സ്ഥലം പൊതുവേ വിജനമായിരുന്നു....പകല്‍ സമയം എനിക്കത്ര പേടി തോന്നിയില്ലാ..പക്ഷെ സന്ധ്യ കഴിഞ്ഞ്ഞ്ഞാല്‍ ഭുജില്‍ ഭയങ്കര ശബ്ദത്തോടെ kaatum നായകളുടെ കുരയുമാണ്...chilappol കraണ്ടും പോകും...ചില്ല് പൊട്ടിപ്പോയ ജനലിന്റെ കര്‍ട്ടന്‍ eppozhum ഇlaകിക്കൊന്റിരിക്കും....രാത്രി മുഴുവന്‍ ഒരു പ്രേതസിനിമ കാണുന്നത് പോലെ തോന്നും...എന്നും വൈകിട്ട 3-4 കിലോമിടര്‍ നടക്കാന്‍ പോകാറുള്ള ഞാന്‍ തിരിച്ചെത്തുമ്പോള്‍ 7 മണി കഴിയും. 8 മണിയോടെ ഭയ്യ കൊണ്ടുവന്നു വെച്ച ആഹാരം കഴിച്ചാല്‍ പിന്നിട്ട് രാത്രി മുഴുവന്‍ എങ്ങനെ പേടി കുടാതെ തള്ളി നീകമെന്ന ചിന്തയായി... അവസാനം പ്രേതസിനിമയിലെ കുരിശും ടെവിമാഹാത്മ്യവും പോലെ ഞാനും ഒരു വഴി കണ്ടു പിടിച്ച്ചു. ജ്ഞാനപ്പാന ഇംഗ്ലീഷ് -ലേയ്ക്ക് വിവര്‍ത്തനം ചെയ്യുക......:) അങ്ങ്ങ്ങനെ 2 ദിവസം കൊണ്ട്ട് അത് സാധിച്ച്ചു..പിന്നെയും ദിവസങ്ങ്ങ്ങള്‍ ബാക്കി...ഒരു ദിവസം ഭഗവാന്റെ പടം വരച്ച്ചു....പിന്നിടുള്ള ദിവസങ്ങ്ങ്ങളില്‍ ഞാന്‍ നടക്കുന്ന ദൂരം കുട്ടി 5 കിലോമീടര്‍ ആക്കുകയും തന്മുലം ക്ഷിനിച്ച്ചു വെളുക്കുവോളം കിടന്നുരങ്ങ്ങ്ങാന്‍ കഴിയുകയും ചെയ്തു. 3 ആഴ്ചയ്ക്കകം ഞങ്ങള്‍ക്ക് വീട് കിട്ടി. ബോഗന്വില്ലകള്‍ പടര്‍ന്നു പന്തലിച്ചു വിടിന്റെ ഉള്ളിലേയ്ക്ക് കയറിയിരിക്കുന്നു...നിറയെ കുറ്റിച്ചെടികള്‍ വിടിന് ചുറ്റും....കണ്ടപ്പോള്‍ തന്നെ പേടിയായി..കച്ച് വിഷസര്‍പ്പങ്ങ്ങ്ങലുറെ നാട് ആണെന്ന് ഞാന്‍ കേട്ടിട്ടുന്റ്റ്. അതൊക്കെ വെട്ടിത്തെളിക്കാതെ ഞാന്‍ അങ്ങോടില്ലെന്നു ഉറപ്പിച്ച്ചു പറഞ്ഞ്ഞു. ഒരു ആഴ്ചയ്ക്കകം ആ പരിസരമൊക്കെ വൃത്തിയാക്കി , വേറെ പെയിന്ടടിച്ച്ചു ഭംഗിയാക്കി. സാധനങ്ങളൊക്കെ അങ്ങോട്ട്‌ മാറ്റി . ..മാസങ്ങ്ങ്ങല്‍ക്കകം tv , ഫ്രിഡ്ജ് ഒക്കെ ഞങ്ങള്‍ സംഘടിപിച്ചു . ...angane അവിടെ ഒരു പുതിയ ജീവിതം തുടങ്ങ്ങ്ങി.



ഭുജില്‍ എവിടെ നിന്നാലും കാണാന്‍ കഴിയുന്ന ഒരു മലയുന്റ്റ്: 'ബുജിയാ കോട്ട'. അതിനു മുകളില്‍ നാഗങ്ങ്ങ്ങലുറെ ഒരു ക്ഷേത്രമുന്റ്റ് ..അതിന്റെ ചുവന്ന കോടി വളരെ ദുരെ നിന്നെ , ഭുജിലീയ്ക്ക് നമ്മള്‍ തീവണ്ടിയില്‍ എത്ത്തിക്കൊന്റിരിക്കുംബോലെ കാണാം....ആ കോട്ടയിലേയ്ക്കു ജോലിസംബന്ധമായി ഒരിക്കല്‍ മണിയേട്ടന് പോകേണ്ടി വന്നു. കാഴ്ചകള്‍ കാണാന്‍ ഇഷ്ടമുള്ള ഞാനും കൂടെ കൂടി. കല്ലും മുള്ളും പാraക്കുട്ടങ്ങ്ങ്ങളും niranja മലയാണ്. കയറണമെങ്കില്‍ ഷൂവും സോക്സും കുടിയേ തിരു. നിറയെ പാമ്പുകള്‍ ആണ് അവിടെ. മലയുടെ താഴെ വരെയേ ജിപ്സി പോകു.പിന്നിട്ട് അര മണിക്കൂര്‍ മല കയറണം...



ഒരു പ്രകാരത്തില്‍ മുകളിലെത്തിയ ഞാങ്ങ്ങ്ങള്‍ ആ ക്ഷേത്രത്തിന്റെ ഐതിഹ്യം കേട്ട് . വര്‍ഷത്തിലൊരിക്കല്‍ നാഗപഞ്ചമി നാളില്‍ നാഗമാതാവ് പാല്‍ കുടിക്കാന്‍ വരുമെന്നാണ് വിശ്വാസം ...അന്നേ ദിവസം ആ പരിസരവാസികളൊക്കെ അവിടെ ഒത്തു കുടും...വലിയ ഉത്സവമാണ്.. അവിടം ഭരിച്ചിരുന്ന രാജാവിന്റെ കോട്ടയും ക്ഷേത്രവുമായിരുന്നു പണ്ട് ഇത്. തോക്കിന്റെ കുഴല്‍ കയറി വെക്കാനും യുദ്ധം ചെയ്യാനുമുള്ള സംവിധാനങ്ങള്‍ നേരില്‍ കണ്ടു...മലയുടെ മുകളില്‍ നിന്നും അങ്ങ്‌ ദുരെ, താഴെയുള്ള പള്ളി വരെയുള്ള ഒരു തുരങ്കവും കണ്ടു. saത്രുവിന്റെ ആനയ്ക്ക് പോലും ചവിട്ടി തുറക്കാന്‍ പttaത്തത്ര saക്തിയുള്ള വാതില്‍ കണ്ടു. കൊട്ടാരം വക കിണര്‍ കണ്ടു...



ജോലിസ്ഥലത്ത് ദുര്‍ഗക്കൊരു കൂട്ട്കാരിയെ കിട്ടി ..കോതമംഗലം കാരിയായ ശ്രീജ . ഭുജ് എന്ന സ്ഥലത്തെ എനിക്ക് പരിചയപ്പെടുത്തി തന്നത് ശ്രീജയാണ് ..ജിപ്സി യിലും കാറിലും മാത്രം യാത്ര ചെയ്യുന്ന ആര്‍മി വനിതകള്‍ക്ക് ഒരു സ്ഥലthinte സരിയായ ഗന്ധം അനുഭവിച്ചറിയാന്‍ കഴിയില്ല ... പക്ഷെ ശ്രീജ എനിക്ക് ഭുജിലെ മുക്കും മൂലയും പരിചയപ്പെടുത്തി തന്നു .... നല്ല പനീര്‍ കിട്ടുന്ന അപ്പൂപ്പന്റെ കട . .....മലയാളി സ്റ്റോര്‍ ... കപ്പയും മാങ്ങയും കുത്തരിയും വെളിച്ചെണ്ണയും എന്തിനു കൊന്നപൂ പോലും കിട്ടുന്ന ഒരു മലയാളിയുടെ ഉന്തുവണ്ടി .....അതെന്നിലെ മലയാളിക്ക് വല്ലാത്ത ഒരു ആശ്വാസമായിരുന്നു ....ബസ്മതി അരിയില്‍ നിന്നും സണ്‍ ഫ്ലവര്‍ ഓയിലില്‍ നിന്നും ഒരു മോചനം ....:)) പിന്നീട് കേരളത്തിലെ മലയാളിയെക്കള്‍ നന്നായി ഭുജിലിരുന്നു ഞങ്ങള്‍ വിഷുവും ഓണവുമെല്ലാം ആഘോഷിച്ചു പോന്നു ....

ആര്‍മി വണ്ടികള്‍ ദുരുപയോഗം ചെയ്യാന്‍ മനസ് അനുവദിക്കാത്തതു കൊണ്ട്ട് മിക്കവാറും നടന്നോ ബസിലോ ഓടോയിലോ ആണ് ദുര്ഗ ജോലിക്ക് പോയിക്കൊണ്ടിരുന്നത്...രാവിലത്തെ വെയിലത്ത്‌ ഭുജ് പോലുള്ള മരുഭൂമിയില്‍ നടക്കാനാവാത്തതിനാല്‍ ഒരു ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു. രാവിലെ പഠിത്തവും നടക്കും..യാത്രയും ഒപ്പം നടക്കും...:)

ജോലിസ്ഥലത്തെ ഒരു മേലധികാരിയെ കുറിച്ചു ശ്രീജയ്ക്ക് അത്ര നല്ല അഭിപ്രായം അല്ലാത്തതിനാല്‍ ജോലിക്ക് പോകുമ്പോള്‍ പഴയതും ആകര്‍ഷണീയത കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരികാനും അധികം ചിരിക്കാതിരിക്കാനും ദുര്ഗ പ്രത്യേകം ശ്രദ്ധിച്ചു പോന്നു. ജോലി കഴിഞ്ഞു തിരക്കിട്ട് പാര്‍ടികള്‍ക്ക് പോകുമ്പോള്‍ യഥാവിധി അണിഞ്ഞു ഒരുങ്ങാന്‍ ഒന്നും സമയം കിട്ടിയിരുന്നില്ല..അല്ല എത്ര ഒരുങ്ങിയാലും നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ഏഴു അയലത്ത് എത്താന്‍ ഈയുല്ലവള്‍ക്ക് ആവില്ലായിരുന്നു.....എന്നാല്‍  പാര്‍ടികളില്‍ വിളമ്പാന്‍ എന്നും എനിക്ക് ഒരു പുതിയ വിഷയം ഉണ്ടാകുമായിരുന്നു...ഷാരൂഖ്‌ ഖാനെയും ഇമ്രാന്‍ ഖനെയുമോകെ പറ്റി മാത്രം പറയുന്നവരുടെ ഇടയില്‍ വേറിട്ട്‌ നില്‍കാന്‍ എന്നും ഞാന്‍ ആഗ്രഹിച്ച്ചിരുന്നതുമാണ്...



ഏതാണ്ട് 2 മാസം കഴിഞ്ഞ്ഞ്ഞു കാണും: ജോലിയുടെ ഭാഗമായി എനിക്ക് 'ബന്നി' ഗ്രാമാങ്ങ്ങ്ങളിലെയ്ക്ക് പോകേണ്ടി വന്നു. അതിരാവിലെ ആറു മണിക്ക് പോയാല്‍ വൈകിട്ട ആറു മണിക്ക് തിരിച്ചെത്താം. രണ്ടുദിവസമായി നല്ല ക്ഷിണം തോന്നിയതിനാല്‍ ഈ യാത്രയില്‍ നിന്നും എന്നെ ഒഴിവാക്കിക്കൂടെ എന്ന് ചോദിച്ചെങ്കിലും അധികൃതര്‍ ‍ സമ്മതിച്ചില്ല..അങ്ങ്ങ്ങനെ അതിരാവിലെ ഓഫിസ് വക ക്വാളിസില്‍ ഞാങ്ങ്ങ്ങള്‍ പുറപ്പെട്ടു. നിറയെ കുണ്ടും കുഴിയുമുള്ള ബന്നി ഗ്രാമാങ്ങ്ങ്ങളിലെയ്ക്കാന് യാത്ര.. ഗ്രാമാകവാടത്തിനടുത്തായി ഒരു വലിയ കുളം ഉണ്ട് ..ആ മരുഭുമിയിലെ ഏക കുളം...കന്നുകാലികള്‍ അവിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.....പൊരിഞ്ഞ വെയില്‍...കുടുതലും മരുഭുമിയാണ്...മരുഭുമിയില്‍ മാത്രം കണ്ടുവരുന്ന ഓന്തിനെ പ്പോലുള്ള ജീവികള്‍ വണ്ടിക്കു മുന്നിലൂടെ ഓടിക്കൊണ്ടിരുന്നു...ബന്നി ഗ്രാമവാസികള്‍ തങ്ങള്‍ ശ്രീകൃഷ്ണന്റെ പിന്‍തലമുറക്കാരാണെന്ന് വിശ്വസിക്കുന്നു. കാലിയെ മേച്ചു ഉപജീവനം കഴിച്ചിരുന്ന അവര്‍ ബന്നി ഒരു പുല്‍മേട്ടില്‍ നിന്നും മരുഭൂമി ആയതിനു ശേഷം ‍ നിവൃത്തിയില്ലാതെ കുറ്റിച്ചെടികള്‍ ഉണക്കി കത്തിച്ചുണ്ടാക്കുന്ന ചാരം വിറ്റാണ് ജീവിച്ചിരുന്നത്. ബന്നിയെ ഒരു പുല്മെടായി തിരികെ കൊണ്ടുവരിക എന്നതാണ് ഇന്ത്യ ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം.

ബൈകിന്റെ പുറകില്‍ ഒരു വലിയ കുട്ട വെച്ച് അതിലിരുന്നാണ് അവിടത്തുകാര് ടെ യാത്ര. വേറെ വാഹനങ്ങള്‍ ഒന്നും ബന്നി ഗ്രാമങ്ങളില്‍ ഇല്ല. ഭുജില്‍ നിന്നും ദ്വാരകയിലെയ്ക്ക് പോകുന്ന വഴി ഇരുവസങ്ങളിലും ആയിട്ടാണ് ഈ ഗ്രാമങ്ങള്‍. തലപ്പാവ് വെച്ച ആണുങ്ങളും തലയില്‍ തുണിയിട്ട സ്ത്രീകളും കച്ചിലെ ഗ്രാമങ്ങളുടെ പ്രത്യേകതയാണ്. മുസ്ലിം - ഹിന്ദു സമുദായങ്ങള്‍ ആണ് അവിടെ അധികവും. കൊച്ചുകുട്ടികള്‍ കടല്‍തീരത്ത് ഉണ്ടാക്കുന്ന കളിവീടുകള്‍ പോലെ മണ്ണുകൊണ്ട് ഉണ്ടാക്കുന്ന വീടുകളാണ് അവിടെ. കുടിവെള്ളം എടുക്കുന്ന കിണറുകളില്‍ ഉണ്ടായിരുന്നത് ചെളിവെള്ളം ആണ്. എരുമാകള്‍ക്ക് കുളിക്കാനും കുടിക്കാനും വേറെ ജല സംഭരണികള്‍ ഉണ്ടായിരുന്നു. ഓരോ വീട്ടിലും കുറഞ്ഞത്‌ ഒരു എരുമ യെങ്കിലും കാണും. അവിടത്തെ ഗ്രാമത്തലവന്റെ വീട്ടിലേക്കു ചെന്ന ഞങ്ങളെ സ്വീകരിച്ചു ഈച്ചയാര്‍ക്കുന്ന ആ പൂമുഖത്തെ ബഞ്ചുകളില്‍ ഇരുത്തി. ഗ്രാമ തലവന്‍ എരുമയെ കറന്നു പാല്‍ എടുത്തു. തല്‍ക്ഷണം ആ പാല്‍ കൊണ്ട്ട് അവിടുത്തെ സ്ത്രീ ചായ ഉണ്ടാക്കി തുടങ്ങി . ആ ചളി വെള്ളവും എരുമപ്പാലും കണ്ട് ഓക്കാനം വന്ന ഞാന്‍ എന്തോ ഒഴിവു കഴിവ് പറഞ്ഞു പുറത്തേക്കിറങ്ങി. അവിടെ ചുറ്റിപറ്റി നിന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. മിര. കഴിക്കാന്‍ ഭക്ഷണം നന്നേ കുറവാണെങ്കിലും അവിടത്തുകാരുടെ കണ്ണിലെ തിളക്കം എന്നെ ആകര്‍ഷിച്ചു. മിര പറഞ്ഞാണ് അറിഞ്ഞത് - അവരുടെ പ്രധാന ഭക്ഷണം ഗോതമ്പ്മാവ് കട്ടിയില്‍ പരത്തി ചുട്ടെടുക്കുന്ന ഉണക്ക റൊട്ടികള്‍ ആണെന്ന് ...!! ആ ഗ്രാമങ്ങള്‍ എരുമച്ചാണകം മണക്കുന്നവയായിരുന്നു .

ചില ഗ്രാമ മുഖ്യന്മാരും സ്ത്രീകളും ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്നു...ഞങ്ങളുടെ കയ്യിലെ ക്യാമറ കണ്ട അവര്‍ ഒട്ടകത്തിനെ പിടിച്ചു നിറുത്തി പോസ് ചെയ്തു. ...വെള്ളമെടുക്കാന്‍ വന്ന കുട്ടികള്‍ കലവുമായി പോസ് ചെയ്തു..



കുറച്ചു കഴിഞ്ഞ്ഞ്ഞപ്പോള്‍ ഒരു ക്ഷേത്രത്തിലെത്തി...രാമായനത്തില്‍‍ , dasarathhan വധി ച്ച മുനികുമാരന്റെ മാതാപിതാക്കളെ അവിടെയാനത്രേ അടക്കം ചെയ്തിരിക്കുന്നത്. കുരച്ച്ചു നേരം വിശ്രമിച്ച്ചതിനു ശേഷം യാത്ര തുടര്‍ന്നു. എല്ലാ ഗ്രാമാങ്ങ്ങ്ങളിലെയും ജി പി എസ് രീടിംഗ് എടുത്തുകൊന്റ്റ് ഞങ്ങള്‍ മുന്നെരിക്കൊന്ടിരുന്നു..ഉച്ചയായപ്പോലെയ്ക്കും വയ്യാതായി ..എന്റെ കയ്യിലുണ്ടായിരുന്ന തൈരും ചോരുമൊക്കെ ഉച്ച്ചയായപ്പോലെയ്ക്കും പാത്രം തുറന്നു പുറത്തു പോയിരുന്നു... അവസാനം ഭയ്യമാര്‍ മെസ്സില്‍ നിന്നും തന്നുവിട്ട ജ്യുസ് കുടിച്ചു വിസപ്പടക്കി . കുടെയുണ്ടായിരുന്ന ഗുജറാത്തികള്‍ അവരുടെ ഉണക്ക റൊട്ടിയും തൈരും കൂടെ കഴിച്ച്ച്ചു.

വൈകുന്നേരം വിട്ടിലെത്ത്തിയപ്പോള്‍ ധ്രിതിയില്‍ ഒരു കുളി കഴിഞ്ഞ്ഞ്ഞു കിടപ്പായതാണ് ദുര്‍ഗ്ഗ. രണ്ട്ട് ദിവസത്തേയ്ക്ക് എഴുന്ന്നെടില്ല. അപ്പോഴാനരിഞ്ഞ്ഞ്ഞത് ദുര്‍ഗ്ഗ അമ്മയാകാന്‍ പോകുകയാണെന്ന്.!!ബന്നിയാത്രയില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനൊന്നും സംഭവിക്കാതിരുന്നത് മുജ്ജന്മപുണ്യം.

ആ ജോലി അങ്ങ്ങ്ങനെ ഞാന്‍ രാജിവെച്ചു . പി എച് ഡി യും മറ്റും പിന്നീടാകാം..ആദ്യം കുട്ടി പുറത്ത് വരട്ടെ..

(തുടരും)